Thursday, October 13, 2011

നാനാത്വത്തില്‍ ഏകത്വം


എല്ലാത്തര ക്രിമിനല്‍സും തിങ്ങിപ്പാര്‍ത്ത കോളേജ്ഹോസ്റ്റല്‍... പോലീസുകാരുടെ മക്കള്‍, രാഷ്ട്രീയക്കാരുടെ മക്കള്‍, മാഫിയാക്കാരുടെ മക്കള്‍ എന്നിങ്ങനെ വരും തലമുറയുടെ ഭാഗദേയം നിര്‍ണയിക്കാനുള്ള എല്ലാ മേഖലകളില്‍ നിന്നും പ്രതിനിധികള്‍ ഞങ്ങളുടെ ഹോസ്റ്റലില്‍ വന്നുചേര്‍ന്നു. എന്നാലും ഈ മേഘലയിലെ പുതിയ നുഴഞ്ഞുകയറ്റമായ സ്വാമിമാരുടെ (കപട) അഭാവം ഞങ്ങളേ എന്തെന്നില്ലാതെ വേദനിപ്പിച്ചു. 

മദ്യപൂജ നടക്കുമ്പോള്‍ ടച്ചിംഗ്സിനു കുറച്ചു ഭസ്മം കിട്ടിയിരുന്നെകില്‍ എന്നു ഞങ്ങള്‍ അതിയായി ആഗ്രഹിച്ചു. മാത്രമല്ല ഒരു സ്വാമിയുണ്ടെങ്കില്‍ ഞങ്ങള്‍ ചെയ്യുന്ന പാപങ്ങളുടെ ഒരു മേജര്‍ ഷെയര്‍ അങ്ങേരുക്ക് പോവുകയും ചെയ്യും. 

എന്തായാലും ഞങ്ങളുടെ മനസ്സറിഞ്ഞുള്ള പ്രാര്‍ത്ഥന ദൈവം കേട്ടു. ഞങ്ങള്‍ക്കും കിട്ടി ഒരു സ്വാമി. നല്ല ഒന്നാന്തരം സ്വാമി.

ഡിഗ്രി ഒക്കെക്കഴിഞ്ഞു നിക്കുമ്പോള്‍ തന്‍റെ തള്ളുകള്‍ കേരളത്തില്‍ വിലപ്പോവില്ല എന്നു മനസിലാക്കിയ മഹാനുഭാവന്‍ വെച്ചുപിടിച്ചു ബോംബെക്ക്. തന്‍റെ യോഗം കൊണ്ടു അവിടെവെച്ചു യോഗ പഠിച്ചു. ക്രമേണ ഭക്തശിരോമണിയായി. മതത്തിലും കാസറ്റിലും ഒന്നും വിശ്വാസമില്ല. പെന്തകോസ്തിന്‍റെ ഒരു ഹിന്ദു വെര്‍ഷന്‍. 

ലവന്‍ ലവന്‍റെ സംഗീതം പഠിപ്പിക്കാന്‍ എത്തിയതോ സിംഹത്തിന്‍റെ മടയിലും. ലവന്‍ മുകളിലത്തെ നിലയില്‍ യോഗയുടെ ഭക്തിഗാനങ്ങളില്‍ ആറാടുന്നു. ഞങ്ങള്‍ ജന്‍മനാ പറശ്ശിനിക്കടവ് മുത്തപ്പന്‍/കൊടുങ്ങല്ലൂരമ്മ ഭക്തരായത് കൊണ്ടു മുത്തപ്പനെ പ്രകീര്‍ത്തിക്കാനാവശ്യമായ പ്രസാദങ്ങളും സേവിച്ചു കൊടുങ്ങല്ലൂരമ്മയെ പ്രകീര്‍ത്തിക്കാനാവശ്യമായ കീര്‍ത്തനങ്ങളും ചൊല്ലി ആറാടുന്നു.

ക്രിമിനല്‍സിനെ ദൂരെക്കണ്ടു മാറിനില്‍ക്കുമെന്നല്ലാതെ ഞങ്ങള്‍ അവരുമായി സമ്പര്‍ക്കം വെക്കാറില്ല. അതുകൊണ്ട് തന്നെ സ്വാമികള്‍ ഒറ്റക്കായിരുന്നു താമസം. പ്രാര്‍ത്ഥിച്ചു ഒതുക്കാവുന്നതിലും കൂടുതലായി മുറിവാടക മാറിയപ്പോള്‍ സ്വാമികള്‍ തന്‍റെ ആശ്രമത്തിലേക്കു പുതിയ അന്തേവാസികളെ തേടിത്തുടങ്ങി. 

അന്തേവാസികളാകുന്നുവോ മാലോകരെ എന്നു ഞങ്ങളോടു ചോദിച്ചതിനു "എന്‍റെ പട്ടി വരും... നീയൊന്നു പോടാപ്പാ... പോയിനെടെ പയലേ... ഇജ്ജ്‌ മുണ്ടാണ്ടും പോയിക്കോ... നീ പോയേടാ ശപീ..." എന്നിങ്ങനെ കേരളം ഏതാണ്ട് ഒരേ രീതിയില്‍ പ്രതികരിച്ചു. 

അല്ലപിന്നെ.... വാടകയും കൊടുക്കണം, ലവനെ സഹിക്കുകയും വേണം... ഉവ്വാ...

അവസാനം വത്സന് ദൈവം പോംവഴി ചൊല്ലിക്കൊടുത്തു. ഈ ഹോസ്റ്റലിനെ പറ്റി ഒരു കോപ്പും അറിയാത്തവനെ തപ്പുക. 

ശനിദശ മറ്റെടത്തു കയറിയാല്‍ ട്രെയിന്‍ പാളംതെറ്റി നമ്മളിരിക്കുന്നിടത്തു വന്നു ഇടിച്ചിട്ടു പോകുമെന്നു പറഞ്ഞപോലെ അത് സംഭവിച്ചു!!! സ്വാമിതിരുവടികള്‍ക്ക് ഒരു ആശ്രമവാസിയെക്കിട്ടി. M.C.A ക്ക് വന്ന ഒരു മുസ്ലിംപയ്യന്‍. ആളൊരു അയ്യോപാവി.

ശിഷ്യന്‍ അദ്ദേഹത്തിന്‍റെ മതപരമായ കാര്യങ്ങളില്‍ കണിശക്കാരനായതുകൊണ്ടു 5 നേരം നിസ്കാരം നിര്‍ബന്ധമായിരുന്നു. സാമി രാവിലെ 4 മണിക്ക് പൂജ തുടങ്ങും. മന്ത്രതന്ത്രങ്ങള്‍ യഥാവിധി അന്തരീക്ഷത്തില്‍ മുഴങ്ങുന്നത് കൊണ്ടു (ശബ്ദം താഴെ വന്നിരുന്നെകില്‍ ലവന്‍റെ കടി ഞങ്ങള്‍ തീര്‍ത്തു കൊടുത്തേനെ) ശിഷ്യന് നിസ്കാരം ഭയങ്കര പ്രശ്നമായി. അവസാനം സുബഹ് (അതിരാവിലെയുള്ള) നിസ്കാരം അവന്‍ ടെറസിലാക്കി. 

ടെറസിനു മുകളില്‍ കേറിയാല്‍ താഴെയുള്ള എല്ലാ വിശേഷങ്ങളും കാണാം. ഒരുദിവസം സുബഹ് നിസ്കാരം കഴിഞ്ഞ ശിഷ്യന്‍ പ്രകൃതിയുമായി താതാത്മ്യം പ്രാപിക്കാന്‍ താഴേക്ക്‌നോക്കിയപ്പോള്‍ പെട്ടെന്നൊരു പച്ച വെളിച്ചം കണ്ണുകളിലേക്ക് ഇരച്ചു കയറി. 

വെളിച്ചത്തെ കണ്ണുകളാല്‍ വകഞ്ഞുമാറ്റി അവനതിന്‍റെ പ്രഭവകേന്ദ്രത്തിലേക്ക് ഊളിയിട്ടു. പടച്ചോന്‍ ദര്‍ശനം തരികയാണോ??? അല്‍ഹംദുലില്ലാഹ്!!!

ക്രമേണ പ്രഭവകേന്ദ്രം നഗ്നനേത്രങ്ങള്‍ക്ക് ദ്രിശ്യമായിത്തുടങ്ങി.  അവന്‍ ശ്രദ്ധിച്ചു നോക്കി. സുന്ദരിയായ ഒരു തമിഴ്പെണ്‍കൊടി പച്ചവെളിച്ചതില്‍ തെളിഞ്ഞു വന്നു. അവള്‍ ഉടയാടകള്‍ ഒന്നൊന്നായി ഉപേക്ഷിച്ചു. ലെവന്‍റെ നഗ്നനേത്രങ്ങള്‍ക്ക് ലവളുടെ നഗ്നശരീരം അനാവരണം ചെയ്യപ്പെട്ടു.

നിമിഷനേരത്തിനുള്ളില്‍ കോരിത്തരിപ്പിക്കുന്ന ദ്രിശ്യങ്ങള്‍ ലൈവായി മുന്നില്‍ തെളിഞ്ഞു... തന്‍റെ മനസ്സമാധാനം കെടുത്തിയ സ്വാമികള്‍ക്ക് ശിഷ്യന്‍ മനസ്സാ നന്ദിപറഞ്ഞു. ടിക്കെറ്റും, കാശുമില്ലാതെ ഫുള്‍സീന്‍ ഒപ്പിയെടുത്ത് താഴേക്ക്‌ ചലിച്ചു (ചലിപ്പിച്ചു എന്നല്ല... വായിക്കുമ്പോള്‍ ശരിക്കും വായിക്കണം)... 

തിരിച്ചു ആശ്രമത്തിലെത്തിയയുടന്‍ കൂതറ സ്വാമിയുടെ പ്രഭാഷണം ഒരു മണിക്കൂര്‍ കേട്ട് കോട്ടുവായിട്ട് കോളേജിലേക്ക് തിരിച്ചു... തനിക്കുള്ളത് മറ്റുള്ളവര്‍ക്കും പങ്കുവെക്കണമെന്ന് അള്ളാഹു പറഞ്ഞിട്ടുള്ളതിനാല്‍ പയ്യന് സീന്‍ കണ്ടകാര്യം ആരോടെങ്ങിലും പറയാതെ നിവൃത്തിയില്ല. സ്വാമിയോടു പറഞ്ഞാല്‍ ഉപദേശിച്ചു കൊല്ലുമെന്ന പേടികാരണം മറ്റൊരു മമഹൃദയനെ കണ്ടെത്താന്‍ അവന്‍റെയുള്ളം തുടിച്ചു.. 

ഒടുവില്‍ തന്‍റെ മമഹൃദയനെ കണ്ടെത്തി. ബാച്ചിലുള്ള ഒരു ക്രിസ്ത്യാനിപ്പയ്യന്‍. അവനോടു ഹൃദയം തുറന്നു.. സ്വാമിയോട് പറയാതെ ഇവിടെപ്പറഞ്ഞത്‌ പടപേടിച്ചു പന്തളത്തു ചെന്നപ്പോള്‍ അവിടെ അവിടെ പന്തംകൊളുത്തി I.P.L എന്നു പറഞ്ഞ പോലെയായി. 

ഇനി ടെറസില്‍ പോയി നിസ്കരിക്കരുത്. സത്യക്രിസ്ത്യാനിയുടെ ഉപദേശം. നിന്‍റെ മനസിനു ചാഞ്ചാട്ടമുണ്ടാകും. നിന്നോടു പറഞ്ഞു ഞാന്‍ മൂ---- സോറി... ചാഞ്ചാടിയെന്നു പറഞ്ഞാല്‍ മതിയല്ലോയെന്നു മനസ്സില്‍ പറഞ്ഞു.  ശിഷ്യന്‍ ഉപദേശം ശിരസാവഹിച്ചു.

ശിഷ്യന്‍ മനസു ചാഞ്ചാട്ടാതെ ഒരുവിധം കണ്ട്രോള്‍ ചെയ്ത് മുന്നോട്ടുപോയി. ഒരാഴ്ചക്കു ശേഷം സത്യക്രിസ്ത്യാനി നമ്മുടെ ഹോസ്റ്റെലിലെക്ക് ചേക്കേറി.. മുടിഞ്ഞ മുട്ടിപ്പായില്‍ പ്രാര്‍ത്ഥന... ആന മയില്‍ ഒട്ടകം.... 

രാവിലത്തെ പ്രാര്‍ത്ഥന പതുക്കെ ടെറസിലോട്ട് മാറ്റി... സത്യക്രിസ്ത്യാനിക്കും പ്രകൃതിയുമായി താതാത്മ്യം പ്രാപിക്കാമല്ലോ. സാങ്കേതികപരമായി ലവനും ഒരു മനുഷ്യനായതിനാല്‍ ടെറസ്സില്‍ നിന്നും കിട്ടുന്ന ദര്‍ശനത്തില്‍ നിര്‍വൃതികൊണ്ടു.  

തന്നെപ്പോലെ തന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ യേശുദേവനും പറഞ്ഞിട്ടുള്ളതിനാല്‍ അവനും സ്നേഹിച്ചു. അയല്‍ബെഡ്ഡുകാരനെ. സ്വന്തം സഹമുറിയനെ. അങ്ങിനെ രണ്ടുപേരും ഒന്നിച്ചു മുട്ടിപ്പായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. 

എല്ലാവരുടെ മതത്തിലും മറ്റുള്ളവരെയും തങ്ങളെപ്പോലെത്തന്നെ സ്നേഹിക്കാന്‍ പറയുന്നത് കൊണ്ടു എന്തിനേറെ പറയുന്നു...  ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രേക്ഷരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു.. തിരുവനന്തപുരം സെക്രട്ടറിയെറ്റിനെ അനുസ്മരിക്കുമാറു പ്രേക്ഷകര്‍... സോറി നാനാജാതി മതസ്ഥര്‍. എല്ലാവരും മതേതരത്വം പാലിച്ചു ഒരു പടലപ്പിണക്കവുമില്ലാതെ രാത്രിയുറക്കം ടെറസിലാക്കി... 

സത്യക്രിസ്ത്യാനിക്ക് സീന്‍ പോയിട്ട് കര്‍ട്ടന്‍ വരെ കാണാന്‍ പറ്റാത്ത അവസ്ഥ... 

ആയിടക്ക് ബൈബിള്‍ വായിക്കുമ്പോള്‍ 30 വെള്ളിക്കാശിനു യേശുദേവനെ ഒറ്റിക്കൊടുത്ത യൂദാസിന്‍റെ പ്രവൃത്തിയില്‍ ആകൃഷ്ടനായ സത്യക്രിസ്ത്യാനി മറ്റുള്ളവര്‍ സീന്‍ കാണുന്ന വിവരം 2nd ഫ്ലോറില്‍ താമസിക്കുന്ന ഞങ്ങളുടെ കോളേജിലെത്തന്നെ അധ്യാപകനോടു പറഞ്ഞു.

പട്ടിയൊട്ടു തിന്നുകേമില്ല, പശൂനെയൊട്ടു തീറ്റിക്കേമില്ല. കള്ള ബടുവ... 

ഇതിനുള്ള ഏക പോംവഴിയായി മാഷ്‌ മുകളിലാക്കി കിടപ്പ്. എല്ലാവന്‍റെയും കടിയങ്ങു തീര്‍ന്നു. മാഷാണെങ്കില്‍ നിരീശ്വരവാദി ആയിരുന്നു. അതുകൊണ്ടുതന്നെ അയല്‍ക്കാരനെ സ്നേഹിക്കേന്ടതിന്‍റെ അവശ്യകതയെപ്പറ്റി ബോധവാനോ, താല്‍പ്പരനോ ആയിരുന്നില്ല.

അന്നുമുതല്‍ ക്ലാസ്സില്‍ വരുമ്പോള്‍ മാഷിന്‍റെ മുഖത്തൊരു (ശരീരമാസകലം) ക്ഷീണവും, ഉറക്കച്ച്ചടവും കണ്ടിരുന്നു. എന്താണോ ആവോ...

No comments:

Post a Comment