Thursday, August 4, 2011

സമാധാനം കൊ(കെ)ടുക്കല്‍


തമിഴ്നാട്ടിലെ ഈറോഡ്‌ എന്ന ദേശത്ത് എം.സി.എ പഠനം തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. തമിഴരുടെ ഇംഗ്ലീഷ് ഉച്ച്ചാരണശുദ്ധി കൊണ്ടോ അതോ ഞങ്ങളുടെ ഇംഗ്ലീഷ് വിജ്ഞാനക്കുറവു കോണ്ടോ എന്തോ, ഇതുവരെ ടീച്ചേര്‍സ് പഠിപ്പിക്കുന്നതു ഞങ്ങള്‍ക്കോ മറിച്ച് ഞങ്ങള്‍ പറയുന്നത് അവര്‍ക്കോ മനസിലായി തുടങ്ങിയിട്ടില്ല... ഇത്തരം ഒരവസ്ഥയില്‍ കൊടുംചൂടത്ത് ക്ലാസിനു അകത്തായാലും, പുറത്തായാലും ജീവിതം സ്വാഹ!!!

ആകെയുണ്ടായിരുന്ന ഒരു എന്‍റര്‍ടെയ്‌ന്‍മെന്‍റ് 'പഞ്ചാരയടി' അഥവാ 'കടല പോടല്‍' ആയിരുന്നു. അതിനു ഗപ്പ് ഒന്നുമില്ലെങ്കിലും പലരും അതൊരു ഗോംബറ്റീഷന്‍ ഐറ്റമായി എടുത്തിരുന്നു. ഞാന്‍ പണ്ടേ 'സ്വന്തം ചുറ്റിക്കളി' ഉള്ളവനാണെന്ന് എല്ലാവളുമാരുക്കും അറിയാവുന്നത് കൊണ്ട് അതിനുള്ള സ്കോപും എനിക്കില്ലാതെ പോയി. എന്നാലും നല്ല 3 പെണ്സുഹൃതുക്കള്‍ എനിക്കും ഉണ്ടായിരുന്നു (ആശ, ദീപ, പ്രീതി). സംശയം ഒട്ടുംവേണ്ട. ക്ലാസ്സിലുണ്ടായിരുന്ന നല്ല ചരക്കുകള്‍ അവരു മാത്രം (അവളുമാരും ഇത് വായിക്കുന്നതാ... അപ്പൊ കുറച്ചു സോപ്പിംഗ് ഒക്കെ കിടക്കട്ടെ)... ഞാനിങ്ങനെ പഞ്ചാര കിട്ടാതെ മുരടിച്ചു പോകുന്നത് കണ്ടു ലവളുമാര്‍ ലവരുടെ ഷെഡ്യൂള്‍ അല്‍പമൊക്കെ അഡ്ജസ്റ്റ് ചെയ്തു എനിക്കും എന്‍റര്‍ടെയ്‌ന്‍മെന്‍റ് തന്നു. 

ഈ മുകളില്‍ പറഞ്ഞ മാന്യമഹിളകള്‍ 'അടങ്ങി ഒതുങ്ങിയ' പ്രകൃതം ആയതിനാലും, മറ്റുള്ളവര്‍ ചെയ്യാത്ത 'അലമ്പുകള്‍' ചെയ്യാന്‍ അതീവ താല്‍പര്യം ഉള്ളവരായതിനാലും, അത്തരം വിക്രിയകള്‍ ഒപ്പിക്കാന്‍ ഏറ്റവും നല്ല കമ്പനിയായി എന്നെ കണ്ടതിനാലും ഞങ്ങളുടെ കൂട്ടുകെട്ട് ദിവസേന ശക്തി പ്രാപിച്ചു. കൂട്ടത്തില്‍ ക്രിമിനലിസം കൂടുതലുള്ള ആശ ആയിരുന്നു എന്‍റെ അലമ്പു പങ്കാളി.

അവര്‍ ഹോസ്റ്റലിലായത് കൊണ്ട് സ്വാതന്ത്ര്യം താരതമ്യേന കുറവായിരുന്നു. ആകെ പരോള്‍ കിട്ടുന്നത് സണ്‍ഡേ മാത്രം. അതും പള്ളിയില്‍ (Christain church) പോകാന്‍. പള്ളി ഈറോഡ്‌  ടൌണിലാണ്. ഒരു ദിവസം മാത്രമേ പള്ളി അനുവദിച്ചിട്ടുള്ളൂ എന്നതിനാല്‍ അത് കഴിഞ്ഞൊരു ഹിന്ദി സിനിമയും പ്രാര്‍ത്ഥനയുടെ ഭാഗം ആയിരുന്നു. 

ഒരു ദിവസം ആശ ഒരു ഐഡിയ ഇട്ടു. "നീയും വാടാ ഈ സണ്‍ഡേ പള്ളിയില്‍. അത് കഴിഞ്ഞു സിനിമയും കാണാം". എല്ലാ ദിവസവും 'ക്വാര്‍ട്ടര്‍' മേടിക്കാന്‍ ടൌണില്‍ പോകുന്ന നമുക്കെന്ത് പുതുമ? ഞാനത് സ്നേഹപൂര്‍വ്വം നിഷേധിച്ചു. അപ്പോളവള്‍ സ്കഡ് മിസൈല്‍ തൊടുത്തു. "ഡേ.. എല്ലാ കോളേജിലെയും ചരക്കുകള്‍ വരുമെടെ.."

സീനിയര്‍സ് പറഞ്ഞു കേട്ടിടുണ്ട് പള്ളിയില്‍ നഴ്സിംഗ് കോളേജിലെ പെണ്‍പിള്ളേര് വരുന്നത്. അവരാകുമ്പോള്‍ കാണാന്‍ നല്ല ലുക്കും കാണും, നമ്മളു എം.സി.എ കാരന്‍ ഒക്കെ ആകുമ്പോള്‍ നമ്മളുടെ ലുക്ക്‌ ഒരു പ്രശ്നവും ആകില്ല. എന്‍റെ കണ്ണുകള്‍ ഈറോഡ്‌ പള്ളിയുടെ ഭിത്തിയില്‍ പോയി ഇടിച്ചു തിരിച്ചു വന്നു. വായില്‍ നിറഞ്ഞ വെള്ളം ഇറക്കിയപ്പോള്‍ മനസ്സില്‍ വിചാരിച്ചു. എല്ലാ ദിവസവും സാദാ ചോറ് വെക്കുന്ന പാത്രം കാണുന്നതല്ലേ. ഒരു ദിവസം ബിരിയാണി  ചെമ്പ് കാണാം.. അങ്ങിനെ സംഭവം ഫിക്സ് ആക്കി കൈ കൊടുത്തു പിരിഞ്ഞു. 

അടുത്ത ദിവസം പള്ളിയില്‍ ചെന്നാല്‍ ചെയ്യേണ്ട ബാലപാഠങ്ങള്‍ ആശ പഠിപ്പിച്ചു തന്നു. കുരിശു വര, മുട്ടേല്‍ കുത്തി ഇരിക്കല്‍, മുകളില്‍ നോക്കി പ്രാര്‍ത്ഥിക്കല്‍ ഇത്യാതി. എന്നാലും സമയം കുറച്ചേയുള്ളു എന്നതിനാല്‍ സിലബസ്‌ കവര്‍ ചെയ്യാന്‍ പറ്റിയില്ല. അപ്പോളെന്‍റെ ഗുരു ധൈര്യം തന്നു. "നിനക്കു വല്ല സംശയവും ഉണ്ടെങ്കില്‍ എന്നെ നോക്കിയാല്‍ മതി. ഞാന്‍ ചെയ്യുന്ന പോലെ അങ്ങ് ചെയ്തെക്കണം. സിമ്പിള്‍". ഇതൊക്കെ കേട്ടു തല കുലുക്കി ഏതൊരു സൊ കാള്‍ഡ് അച്ചയനെക്കാളും കോണ്‍ഫിടെന്സുമായി ഞാന്‍ വീട്ടിലേക്കു പോയി.

വീട്ടിലെത്തിയിട്ടു ഉറക്കം വരുന്നില്ല. സണ്‍ഡേ എന്തിനാ ആഴ്ചയില്‍ ഇത്രദൂരെ കൊണ്ടു വെച്ചത്?.. അങ്ങിനെ കുറേ 'രാത്രി ശുഭരാത്രി' കഴിഞ്ഞു. ഒടുവില്‍ സണ്‍ഡേ വന്താച്ച്.. അതിരാവിലെ എഴുന്നേറ്റു (പള്ളിയില്‍ രാവിലെ തന്നെ 'ചരക്കുപ്രവാഹം' തുടങ്ങുമത്രേ), റൂം മേറ്റ്‌ ഇസ്തിരിയിട്ടുവെച്ച ഡ്രസ്സ്‌ ഒക്കെ അടിച്ചു മാറ്റി, എന്നെക്കൊണ്ട് ആവുന്ന പോലെയൊക്കെ സുന്ദരന്‍ ആയി (കുറച്ചു കഴിഞ്ഞപ്പോള്‍ കണ്ണാടി പറഞ്ഞു.. എനിക്ക് തന്നെ മതിയായി .. ഇതില്‍കൂടുതല്‍ രക്ഷയില്ല. നിറുത്തിയിട്ടു പോടേ..) പള്ളിയിലേക്ക് പറന്നു. 'ഈ ബാചിലേര്‍സിന്‍റെ ഓരോരോ പ്രോബ്ലംസേ'.. 

അവിടെ എത്തിയപ്പോള്‍ത്തന്നെ എന്‍റെ കണ്ണു മഞ്ഞളിച്ചു,  പച്ചളിച്ചു, ചോപ്പളിച്ചു. 'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും, അവിടൊക്കെ പീസോടു പീസു മാത്രം'.. എല്ലാവരും പള്ളിയിലേക്ക് കയറി. അതിനകത്ത് വായനോട്ടം നിഷിദ്ധമായതിനാല്‍ ഞാന്‍ ആശ പഠിപ്പിച്ച പോയിന്‍റ് ഒക്കെ ഒന്നുകൂടി മനസ്സില്‍ റീവൈസ് ചെയ്തു.

പള്ളിയിലെ അച്ഛന്‍ മുന്‍പില്‍ വന്നു കലാപരിപാടികള്‍ തുടങ്ങി. പാട്ടും, പ്രാര്‍ത്ഥനയുമൊക്കെയായി സംഭവം ജോര്‍.

"ഒരു സമൂഹ പരിഷ്കാരത്തിന്റെ ഉജ്വലവും വിജുംഭ്രിതവമായ ആനുകാലിക സംമോഹനങ്ങളില്‍ പകച്ച വിധ്വംസകനെ പ്രതിഭലിപ്പിക്കുമാറു ഇതികര്‍തവ്യാമൂഡനായി അന്തരാത്മാവിന്‍റെ വിഹല്വതകില്‍ തേജോവധം ഉരുത്തിരിഞ്ഞു ഞാന്‍ നില കൊണ്ടു"... നിങ്ങള്‍ക്ക് വല്ലതും മനസ്സിലായോ? ഇല്ല അല്ലെ? എനിക്കും അങ്ങിനെ തന്നെ.. അച്ഛന്‍ പറഞ്ഞ ഒരു ചുക്കും മനസിലായില്ല.

അച്ഛന്‍ എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ മൈന്‍ഡ് ചെയ്യാന്‍ പോയില്ല, എന്തെന്നാല്‍ അദ്ദേഹത്തിന്‍റെ രീതിയും എന്റെതും തമ്മിലൊത്തു പോകുല. നമ്മള്‍ ജീവിതത്തില്‍ ഡീസന്റ് ആകണം പോലും. ഹും!! നെട്ടൂരാനോടാ അച്ഛന്‍റെ കളി!! എല്ലാവരും തലതാഴ്ത്തി പ്രാര്‍ത്ഥനയില്‍ ആഴുമ്പോള്‍ ഞാന്‍ ഒരു മുഴുനീള 'പീസ്‌ സ്കാന്നിംഗ്' നടത്തുകയായിരുന്നു. ഇത് കണ്ടിട്ടാണോ എന്തോ ആശ നോക്കി പേടിപ്പിക്കുന്നു. 'അടങ്ങെടാ ശവമേ...' ഇതായിരുന്നു ആ നോട്ടത്തിന്‍റെ അര്‍ത്ഥം. 

പതുക്കെ സിലബസ്‌ കട്ടിയായി തുടങ്ങി. ഇടക്കിടക്ക് മുട്ട് കുത്തിയിരിക്കണം. ചിലപ്പോള്‍ മുട്ട് കുത്താതെ ഇരിക്കണം, ചിലപ്പോള്‍ നിക്കണം. ഒന്നിനും ഒരു ഓര്‍ഡര്‍ ഇല്ല. മിക്കവാറും എല്ലാവരും ഇരിക്കുമ്പോള്‍ ഞാന്‍ നില്‍ക്കും. എല്ലാവരും മുട്ടില്‍ നിന്നാല്‍ ഞാന്‍ തറയില്‍ ഇരിക്കും. അവര്‍ തറയിലിരുന്നാലോ, ഞാന്‍ മുട്ടിലും. ചുരുക്കം പറഞ്ഞാല്‍ എല്ലാവര്‍ക്കും കാര്യം മനസിലായി. ഇത് അഹിന്ദു ഗുരുവായൂര്‍ അമ്പലത്തില്‍ വന്നതു പോലെയാണെന്ന്. എന്നാലും ഒരു യഥാര്‍ത്ഥ സത്യക്രിസ്ത്യാനിയെപ്പോലെ മുടിഞ്ഞ ഓവര്‍ കോണ്‍ഫിടെന്‍സുമായി ഞാന്‍ നിന്നു.

ഇതൊക്കെ കണ്ടു നിന്ന കര്‍ത്താവു എനിക്ക് പണിതന്നു. പുതിയ ഒരു ഐറ്റം പെട്ടെന്നു വന്നു. 'സമാധാനം കൊടുക്കല്‍'. ടോട്ടല്ലി ഔട്ട്‌ഓഫ് സിലബസ്‌!!!

ഞാന്‍ ആശയെ നോക്കി. അവള്‍ക്കു കാര്യം മനസിലായി. 'ഇത് പഠിപ്പിക്കാന്‍ വിട്ടു പോയി'. സ്റ്റുഡന്‍റ് എക്സാമിനു തോല്‍ക്കുമെന്നു ഉറപ്പാക്കുന്ന ടീച്ചറുടെ മുഖഭാവം അവളില്‍ ഞാന്‍ ദര്‍ശിച്ചു. നീ മറ്റുള്ളവര്‍ ചെയ്യുന്നത് നോക്കിച്ചെയ് എന്നവള്‍ കണ്ണുകള്‍ കൊണ്ടും മുഖം കൊണ്ടു ഗോഷ്ടി കാണിച്ചു പറഞ്ഞു തന്നു.

എം.സി.എ യുടെ പല പേപ്പര്‍സും ഫസ്റ്റ് ചാന്‍സില്‍ത്തന്നെ പാസ്സായിരിക്കുന്നു, പിന്നെയാ ഇത്. വരുന്നിടത്ത് വച്ചു കാണാമെന്നുള്ള രീതിയില്‍ ഞാനും. എന്‍റെ സമാധാനം കളയാന്‍ അച്ഛന്‍ സമാധാനം കൊടുത്തു തുടങ്ങി. 


ഇതിന്‍റെയൊരു കിടപ്പുവശമെന്നു പറയുന്നത്, അച്ഛന്‍ സമാധാനം ഏറ്റവും മുന്നിലുള്ളയാളുടെ കയ്യില്‍ക്കൊടുക്കും. വാങ്ങുന്നയാള്‍ കൈ കുമ്പിള്‍ പോലെയാക്കി മറച്ചു ഇത് വാങ്ങുക. അതു വാങ്ങി മറച്ചുപിടിച്ചു തന്നെ തൊട്ടടുത്തുള്ളയാള്‍ക്ക് കൈ മാറുക. അയാള്‍ നമ്മുടെ കയ്യില്‍ നിന്നും മുട്ടിച്ചു അതു ഏറ്റുവാങ്ങും. അങ്ങിനെ പാസ്സ് ചെയ്തു എല്ലാവര്‍ക്കും സമാധാനം കിട്ടും എന്നാണ് വെപ്പ്. എന്നെ ശരിക്കും അറിയാവുന്നതു കൊണ്ടും, എനിക്കിത് പറഞ്ഞു തരാത്തത് കൊണ്ടും എന്നെക്കാളും ആശയുടെ സമാധാനം പോയിരുന്നു. 

അങ്ങിനെ സമാധാനം സാവധാനം എന്‍റെയടുത്ത് എത്തി. തൊട്ടടുത്തുള്ള അമ്മാവന്‍ സമാധാനം എനിക്ക് തന്നു. പക്ഷെ സമാധാനം വാങ്ങിച്ച ഞാന്‍ ഒരു സംശയത്തിന്‍റെ പേരില്‍ കൈ തുറന്നു നോക്കി.

കള്ള ബടുവ... അമ്മാവന്‍ പറ്റിച്ചു. ഈ മലയാളികള്‍ എവിടെച്ചെന്നാലും ഇങ്ങിനെ തന്നെയാണല്ലോയെന്നു ഞാന്‍ മനസ്സില്‍ വിചാരിച്ചു (ഇത് ഒരു സാങ്കല്പിക വാങ്ങല്‍ മാത്രമാണ്. ഒന്നും കയ്യില്‍ കാണില്ലയെന്ന സത്യം ആശ പിന്നീടു പറഞ്ഞുതന്നതാണു‌).

അപ്പോളേക്കും ഇടതുവശത്തെ അമ്മാവന്‍ എന്‍റെ നേരെ കൈ നീട്ടി, സമാധാനം മേടിക്കാന്‍. ഞാന്‍ ആകെ അങ്കലാപ്പിലായി. അങ്ങേരുക്ക് കൊടുക്കാന്‍ എന്‍റെ കയ്യില്‍ സമാധാനം ഇല്ല. കോട്ടയം അച്ചായനാണ്. പള്ളി ആണെന്നൊന്നും നോക്കുല. ചിലപ്പോ പറ തെറി പറഞ്ഞെന്നു വരും. 

ഞാന്‍ വീണ്ടും വലത്തോട്ടു തിരിഞ്ഞു അങ്കിള്‍-എ യുടെ നേരെ കൈ നീട്ടി. ചിലപ്പോള്‍ അങ്കിള്‍ അറിയാതെ മുക്കിയത് ആണെങ്കിലോ? ഏതു കള്ളനും ഒരു അവസരം കൂടെ കൊടുക്കണം. അപ്പോഴേ എല്ലാവരുമെന്നെ വിചിത്രമായി നോക്കിത്തുടങ്ങി (സമാധാനം ഒരു direction ഇല്‍ കൊടുത്തു തുടങ്ങിയാല്‍ പിന്നെ മാറ്റരുത് പോലും. ഇതും പിന്നീടു ആശ പറഞ്ഞു തന്നതാ). പക്ഷെ അങ്കിള്‍-എ ക്ക് ഒരു കൂസലുമില്ല. 'നിനക്ക് എത്ര പ്രാവശ്യം സമാധാനം തരണമെടെ?' എന്ന മുഖഭാവം മാത്രം. അപ്പോഴേക്കും അങ്കിള്‍-ബി സുരേഷ് ഗോപി ആയിത്തുടങ്ങിയിരുന്നു. 'ഇങ്ങോട്ട് എടെടാ കൊച്ചനേ' എന്നുള്ള ലൈന്‍. പക്ഷെ പണ്ട് മുതലേ പിച്ചക്കാര് വന്നാല്‍ പോലും ഒന്നും കൊടുക്കാതെ വിടുന്ന ശീലം ഇല്ലാത്ത തറവാടി ആയതുകൊണ്ട് ഞാന്‍ കൊടുത്തില്ല.

അപ്പോഴേക്കും എനിക്കെന്‍റെ 'ലൈഫ് ലൈന്‍' ഓര്‍മ വന്നു. ഞാന്‍ തിരിഞ്ഞു ആശയെ നോക്കി. 'ഇതാണോടി നിന്‍റെ പള്ളിക്കാര്‍?.. എച്ചികള്‍' എന്നതാണു ഞാനുദ്ദേശിച്ചതെന്നു അവള്‍ക്കു മനസിലായി. 


നീയത് അപ്പുറം കൊടുക്ക്‌. അവള്‍ ശബ്ദം ഉണ്ടാക്കാതെ പറഞ്ഞു. 'എന്നാ കോപ്പു കൊടുക്കാനാ? ഇങ്ങേരോന്നും തന്നില്ല'. ഞാന്‍ ശബ്ദം ഉണ്ടാക്കി പറഞ്ഞു. 'നീ കൈ അപ്പുറത്തേക്ക് കാണിച്ചാല്‍ മതി'. അവള്‍ വീണ്ടും. മനസില്ലാമനസോടെ ആണെങ്കിലും ഞാന്‍ അങ്ങിനെ ചെയ്തു. 


ദേന്ടെടാ... സോമാലിയയില്‍ ഭക്ഷണം  വിതരണം ചെയ്തപോലെ  ബാക്കിയെല്ലാവരും  നിമിഷനേരം കൊണ്ടു സമാധാനം വീതിച്ചു. ഞാന്‍ അത്ഭുതം കൂറി. അല്ലേലും  കുറച്ചു വീഞ്ഞും റൊട്ടിയും മാത്രമെത്രയോ പേര് പങ്കിട്ടു അടിച്ച പാര്‍ടീസാ... പിന്നെയാ ഇതു..

അങ്ങിനെ സമാധാന ചടങ്ങ് തീര്‍ന്നെങ്കിലും എല്ലാവരും അക്സിടന്‍റ് നടന്ന വണ്ടിയെ നോക്കുന്നതു പോലെ എന്നെ കുറെ സമയം നോക്കി. ആശ അവളുടെ തനതായ രീതിയല്‍ മൊഴിഞ്ഞു. 'എന്‍റെ ഈശോയേ... ഈ കോന്തനെയും കൊണ്ട് ഞാനല്ലാതെ വരുമോ... വിനാശകാലെ വിപരീത ബുദ്ധി'... എന്നാലും അവളുടെ കയ്യിലും തെറ്റുള്ളത് കൊണ്ട് അധികം പറഞ്ഞില്ല.

അങ്ങിനെ കുറേപ്പേര്‍ക്ക് സമാധാനം കൊടുത്ത സമാധാനത്തില്‍ ഞാന്‍ മടങ്ങി.


പിന്നെയിതു വരെ സമാധാനം വെറുതേ തരാമെന്ന് പറഞ്ഞാല്‍ പോലും ഞാന്‍ നോക്കാറില്ല.
സ്തോത്രം !!!

5 comments:

  1. Hahaha! You crack me up.... ഇപ്പോള്‍ എനിക്ക് സമാധാനമായി!!! സ്തോത്രം !!!

    ReplyDelete
  2. basheer nu shesam aru anna chodhya thinu Anikku ippol uthharam kitti.

    ReplyDelete
  3. @മുരളി: അതെന്താ? ബഷീറിനും സമാധാനം കിട്ടിയിരുന്നോ ഇത് പോലെ? :)

    ReplyDelete
  4. NJAANUM HOSTELIL NINNU RAKSHAPPETAAN ORU DIVASAM MUKALIL PARANJA MAANYA MAHILAKALOTOPPAM (KOOTE ELSI CHECHIYUM UNDAAYIRUNNU) PALLIYIL POYIRUNNU. PAKSHE NERATHE TUTION KITTATHIRUNNATHINAAL SARIKKUM VELLAM KUTICHU. PORATHATHINU KURISINTE VAZHI ENNORU PARIPAADIYUM.ATODE NIRTHI. PINNE SANGAMESWARA KSHETHILEYKKAAYIRUNNU NJANGAL HINDUKKALUDE SUNDAY OUTING

    ReplyDelete
  5. haha..allekkilum ninakkokke samadhanam tharan vanna achane parannal mathiyallo...

    we became more secular after sometime though...first we will go to temple..avidunnu kuri okkke thottu prarthana okke kazhinnu pinne palliyil...avide ella muttu kuthal okke kazhunnu pinne nammude real intention aya food, vaynottam and movie :)

    ReplyDelete