Monday, August 1, 2011

എന്‍റെ ഡ്രൈവിംഗ് അനുഭവങ്ങള്‍


ഒരു അധ്യാപികയുടെ പൊതുവേ അടിച്ചമര്‍ത്തി വളര്‍ത്തപ്പെട്ട മകനെന്ന നിലയില്‍ സ്വാതന്ത്ര്യം എനിക്കെനും ഹരവും കിട്ടാക്കനിയുമായിരുന്നു. അതുകൊണ്ട് തന്നെ മലയാളം പഠിക്കാതെ ഹിന്ദി പഠിക്കുക(അമ്മ മലയാളം അദ്ധ്യാപികയായിരുന്നു), കൂട്ടുകാരോടൊത്തു സിനിമക്ക് പോകുക, പാതിരാത്രിയായാലും വീട്ടില്‍ കയറാതെയിരിക്കുക, അധ്യാപകരുടെ മക്കളൊക്കെ ഒരു പരിധിക്ക് മുകളിലുള്ളവരുമായി മാത്രം ചങ്ങാത്തം കൂടുമ്പോള്‍ ദരിദ്രരും, വെറുക്കപ്പെട്ടവരും (അമ്മയുടെ ഭാഷയില്‍ കള്ളു കുടിയന്മാരും ജോലിയില്ലാത്തവരും)  ആയവരുമായി മാത്രം ചങ്ങാത്തം കൂടുക  ഇത്യാതികളില്‍ ഹരം കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചു.

"ടീച്ചറുടെ മക്കള്‍ക്കെന്താ കൊമ്പുണ്ടോ" എന്ന അപ്തവാക്യത്തില്‍ വിശ്വസിച്ചു ഞാന്‍ ജീവിതം തള്ളി നീക്കി...

അങ്ങിനെ സ്കൂളില്‍ നിന്നും കോളേജിലെക്ക് കയറിയപ്പോള്‍ സ്വാതന്ത്ര്യത്തിന്‍റെ അടുത്ത തലമായ ഡ്രൈവിംഗ് (2-വീലെര്‍, 4-വീലെര്‍) ആഗ്രഹമായി തുടങ്ങി. സ്വതന്ത്രപറവയെ പോലെ പാറി നടക്കാനുള്ള ആഗ്രമുള്ളതിനാലും, പെണ്‍കുട്ടികളെ വശീകരിക്കാന്‍ തക്കവണ്ണം മറ്റൊരു ഗുണവും ദൈവം തന്നിട്ടില്ലാത്തതിനാലും, ഇതിലെങ്കിലും ഒരു പിടിവള്ളി കണ്ടെത്താനുള്ള ആവേശം എന്‍റെ ഡ്രൈവിംഗ് പഠിക്കാനുള്ള ആഗ്രഹത്തിനു കൂടുതല്‍ ചിറകുകള്‍ മുളപ്പിച്ചു.

പക്ഷേ ഏതോയൊരു കൈനോട്ടക്കാരന്‍ (അവനെ കിട്ടിയിരുന്നെങ്കില്‍ അവന്‍റെ തത്തയുടെ ചിറക് ഞാന്‍ വെട്ടിയേനെ...) അമ്മയോട് പറഞ്ഞത്രേ "മകനെപ്പോള്‍ വണ്ടിയോടിച്ചാലും അത്യാഹിതം  സുനിശ്ചിതം". അന്നുമുതല്‍ സൈക്കിള്‍ വരെ വര്‍ജ്യം... സാധാരണയിത്തരം അവസരങ്ങളില്‍ സപ്പോര്‍ട്ട് തരാറുള്ള പിതാശ്രീ വരെ നാട്ടുകാരുടെ ജീവന്‍ രക്ഷിക്കാനെന്‍റെ ഡ്രൈവിംഗ് പഠനത്തിനു ചുവപ്പ് കൊടികാട്ടി.

അനുഭവം - "നാന്‍ ഒരു ത്ടവൈ സൊന്നാല്‍ അത് നൂറു ത്ടവൈ സൊന്ന മാതിരി"...

ഒടുവില്‍ പി.ജി പഠനത്തിനു തമിഴ്നാട്ടില്‍ ചേര്‍ന്നപ്പോള്‍ വീണ്ടും ഡ്രൈവിംഗ് ആഗ്രഹം തലപൊക്കി. അവിടെവെച്ച് സുഹൃത്തുക്കളുടെ 2-വീലെറില്‍ പഠിക്കാനവസരം ലഭിച്ചതും, പി.ജി നല്ല രീതിയില്‍ തീരുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാത്തതും നല്ലയൊരു ഡ്രൈവറാകാനെന്നെ പ്രേരിപ്പിച്ചു. കൂടാതെ തമിഴ്നാട്ടില്‍ ലൈസെന്‍സ് കിട്ടാനെളുപ്പമാണ്. കേരളത്തില്‍ നടപ്പിലായിത്തുടങ്ങിയ പല ടെസ്റ്റുകളും അവിടെയാരും കേട്ടിട്ട് കൂടിയില്ലായിരുന്നു. ടെസ്ടിനു ചിരിച്ചു കാണിച്ചാല്‍ത്തന്നെ ധാരാളം.

അങ്ങിനെ ഈറോട് 'സത്തി (ശക്തി) മോട്ടോര്‍സ്' ല്‍ പൈസയടച്ചു രജിസ്റ്റര്‍ ചെയ്തു. 2000 രൂപ ഫീസ്‌ പറഞ്ഞതില്‍ 1500 കൊടുത്തു. ടെസ്ടിനു പോയില്ലെങ്കില്‍ 1000 തിരിച്ചു തരും. പൈസയടച്ചു ഫ്ലുറസെന്‍റ് റോസ് കളറിലുള്ള സ്ലിപ് വാങ്ങി വെച്ചു.

എല്ലാ ദിവസവും കോളേജ് വിട്ട് വൈകിട്ട് 4.30 മുതല്‍ 6.30 വരെ പഠനം. കൂടെ കണ്ണൂരാന്മാരായ അനീഷും, സുകേഷും.  കൃത്യം 4.30 ആയപ്പോള്‍ ഞങ്ങളുടെ ഗുരു 'ശ്രീ കന്തസാമി' എത്തി. ചിരിച്ചാല്‍ പല്ലിനിടയില്‍ക്കൂടി നടന്നു പോകാം. പണ്ടു ശ്രീനിവാസനെ പഠിപ്പിക്കാന്‍ വന്ന മാമുക്കോയയുടെ ഒരു ഫീല്‍ കിട്ടി. ഞങ്ങളെല്ലാം പോളിടെക്നിക് പാസായത് കൊണ്ട് ആത്മവിശ്വാസത്തോടെ നിന്നു.

പഠനം തുടങ്ങി. ക്ലച്ചും, ബ്രേക്കും, അക്സിലറട്ടരും ഒക്കെക്കാണിച്ചു തന്നു (തൊടാന്‍ തന്നില്ല !!!). ഇപ്പോഴും എനിക്കുള്ളയൊരു സംശയം 'എന്തിനാണു ക്ലെച്ച് ഒരറ്റത്ത് വെച്ച് ആകെയുള്ള ഇടത്തെ കാല്‍ വേസ്റ്റാക്കിയത്‌' എന്നതാണ്‌.

അപ്പോള്‍ കാര്യത്തിലേക്ക് വരാം. തുടക്കത്തിലേ ഗുരുവിനു ഞങ്ങളോടെന്തോ പൊരുത്തക്കേടുള്ളത് പോലെ തോന്നിയിരുന്നു. 'മുല്ലപ്പെരിയാര്‍' സംഭവം പുകയുന്ന സമയമായിരുന്നു അത്. ക്രമേണ ഡ്രൈവിംഗ് പഠനസമയം തമിഴ്നാട് - കേരള അങ്കത്തിനുള്ള സമയമായിത്തുടങ്ങി. ഞങ്ങള്‍ യഥേഷ്ടം 'കേന പുണ്ടേ', 'കേന കൂതി', 'എങ്ക പാത്തിട്ടെടാ ഓട്ടിയിട്ടിരുക്കേന്‍ അയോക്കി കേരള പസങ്ങളാ' ഇത്യാദികളിലൂടെ തമിഴ് ഭാഷയുടെ അഗാധമായ സാഹിത്യ മേഘലകളില്‍ ഊളിയിടാന്‍ തുടങ്ങി.

ഉള്ളിലെ 'കണ്ണൂരാന്‍'പലപ്രാവശ്യം ഉണര്‍ന്നെങ്കിലും വീണ്ടും 2 വര്‍ഷം അവിടെ കഴിച്ചുകൂട്ടേണ്ടത് കൊണ്ടും, ഗുരുവാണെങ്കിലും അദ്ദേഹമൊരു കൂതറ തമിഴനായതു കൊണ്ടും ഞങ്ങള്‍ കലിതുള്ളുന്ന ഭാര്യയുടെ മുന്‍പില്‍ ഭര്‍ത്താവു നില്‍ക്കുന്ന പോലെ മിണ്ടാപ്രാണികളായി. പക്ഷെ ലൈസെന്‍സ് ടെസ്റ്റ്‌ കഴിയുന്നതും ഗുരുവിനെ പൊളിക്കണമെന്നതു മനസ്സില്‍ ഉറപ്പിച്ചിരുന്നു.

അങ്ങിനെ പഠനം പുരോഗമിച്ചു. ഡ്രൈവിംഗ് കാര്യമായി നടന്നില്ലെങ്കിലും തമിഴിലെ 'നല്ല പദപ്രയോഗങ്ങള്‍' ഒരു വിധം പഠിച്ചു. കൂട്ടത്തില്‍ പ്രതികരിക്കാത്തതും, നോക്കി പേടിപ്പിക്കാത്തതും ഞാനായതു കൊണ്ട് പദപ്രയോഗത്തില്‍ എന്നോടൊരു പ്രത്യക വാല്‍സല്യം ഉണ്ടായിരുന്നു. വീട്ടില്‍ ഇരിക്കുന്ന അച്ഛനെയും അദ്ദേഹം വായുമാര്‍ഗം ഫ്ഡ്രവിംഗ് പഠിപ്പിച്ചു.

ടോട്ടല്ലി ഫ്രീ. ഞങ്ങളുടെ മനസ്സില്‍ തമിഴനും, തമിഴ്നാടും അങ്ങേയറ്റം വെറുക്കപ്പെട്ടു തുടങ്ങി.

ക്രമേണ ക്ലച്, ബ്രേക്ക്‌ മുതലായ അത്യാവശ്യ സാധനങ്ങള്‍ ഞങ്ങളെ ഏല്‍പിച്ചു അദ്ദേഹം സില്ലബ്ബസ് കട്ടിയാക്കി. ഒരു ദിവസം ഞാന്‍ ഡ്രൈവിംഗ് സീറ്റില്‍. സാമാന്യം ഭേദപ്പെട്ട സ്പീഡില്‍ ഓടിച്ചു പോകുമ്പോള്‍ എതിരേയൊരു പാണ്ടിലോറി. അവന്‍ നിയന്ത്രണം വിട്ട രീതിയില്‍ വരുന്നു. അതോ അവനെക്കണ്ട ഞാനാണോ എന്ന ശങ്കയും ഇല്ലാതില്ല.

അടുത്തെത്താറായപ്പോള്‍ ഞാനിടത്തോട്ട് വളച്ചു. ഗുരു അലറി. 'ബ്രേക്ക്‌ പോടടാ കേനെ'. ഞാന്‍ ശ്രീനിവാസന്‍റെ നിഷ്കളങ്കതയോടു കൂടെ ചോദിച്ചു 'ബ്രേക്ക്‌ എങ്കെസാര്‍?'... പിന്നെ കിട്ടിയത് ഏതോ തമിഴ്‌ചന്തയില്‍ പോയാലുള്ള ഫീല്‍ ആയിരുന്നു. ഇതൊക്കെയാണെങ്കിലും ഇടതു വശം ചേര്‍ത്ത് വല്യ പരുക്കുകളില്ലാതെ വണ്ടി നിറുത്തുന്നതില്‍ ഞാന്‍ വിജയിച്ചു.

തമിഴ്നാടിനു മേല്‍ വിജയം നേടിയ കേരളീയനെന്ന നിലയില്‍ ഞാന്‍ അഭിമാനപുളകിതനായി. വണ്ടിയിലുള്ള അനീഷും, സുകേഷും ജീവന്‍ തിരിച്ചുകിട്ടിയത് വിശ്വസിക്കാന്‍ പറ്റാതെ നിന്നു.

'മച്ചു.. എങ്ങിനെ ഉണ്ടെടെയ്‌'... ഞാന്‍ തലതിരിച്ചു ചോദിച്ചു... '

ഫ്ആ... നായിന്റെ മോനേ'...

തനി കണ്ണൂര് രീതിയില്‍ അവര്‍ സിമ്പിളായി അഭിപ്രായം രേഖപ്പെടുത്തി. ഞങ്ങള്‍ കണ്ണൂര്‍കാര്‍ ഇങ്ങനെയാ... സിമ്പിളായിട്ടു പറയുക, സിമ്പിളായിട്ടു പണിയുക ... അതാണ് ഞങ്ങളുടെയൊരു ലൈന്‍...

അപ്പോളാണു പ്രധാന ശത്രുവിനെ ഓര്‍മ വന്നത്. പതുക്കെ മമ്മൂട്ടിയുടെയും, സുരേഷ് ഗോപിയുടെയും ഒരു മിശ്രിതം എന്നില്‍ തികട്ടിവന്നു. അഹംഭാവമൊട്ടും ചോര്‍ന്നു പോകാതെ ഞാന്‍ സുരേഷ് ഗോപി സ്റ്റൈലില്‍ കന്തസാമിയെ നോക്കി മമ്മൂട്ടി സ്റ്റൈലില്‍ ഒരു ഡയലോഗ് ഡെലിവര്‍ ചെയ്തു.

'പാത്താച്ചാ??.. എപ്പടി ഇരുക്ക്?..'

നമ്മുടെ രണ്ടു സൂപ്പര്‍സ്ടാറുകള്‍ വന്നിട്ടും പതറാഞ്ഞ എതിരാളിയുടെ മുഖഭാവമെന്നെ ഞെട്ടിച്ചു. രണ്ടു സൂപ്പര്‍സ്ടാറുകളെക്കാളും പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ മെഗാസ്റ്റാര്‍ സ്റ്റൈല്‍മന്നന്‍ രജനികാന്ത് മറുഭാഗത്ത്‌ വന്ന പ്രതീതി. 100 പേര് തല്ലാന്‍ വരുമ്പോഴും ഒറ്റയ്ക്ക് തീര്‍ക്കാമെന്നുള്ള രജനിയുടെ അഹങ്കാരമില്ലായ്മയും, ആത്മവിശ്വാസവും, പുച്ഛവും ആ മരമോന്തയില്‍ ഞാന്‍ ദര്‍ശിച്ചു.

ആ പല്ലിന്‍വിടവില്‍ കൂടി കാറ്റിന്‍റെയകമ്പടിയോടെ ഒരു ഗര്‍ജനം.

'എന്ന നെനച്ചേ? നീയാണ്ട വണ്ടി നിപ്പാട്ടിനത്?.. ഇങ്ക പാര്ടാ...'...

ലവന്‍ ചൂണ്ടിക്കാണിചോടത്തെക്ക് ഞങ്ങള്‍ മൂവരും നോക്കി. കര്‍ത്താവേ... ബ്രേക്ക്‌ ലവന്‍റെ കാലിന്‍റെ കീഴിലും !! ലവനാണ്‌ പോലും ചവുട്ടിയത്!!

എല്ലാ സൂപ്പര്‍സ്റ്റാര്‍സും പോയി. സന്തോഷ്‌ പാണ്ടിറ്റ്‌ തിരികെയെത്തി. മനസ്സിലൊരു പെരുമ്പറ കൊട്ടി വിളംബരം പുറത്തു വന്നു.

'മുല്ലപ്പെരിയാര്‍ തമിഴ്‌നാടിന്‍ടെത് തന്നെ'...

"എന്നാലും  ലവനിപ്പോഴും 1000 രൂപയെനിക്ക് കടമാണ്. എന്നിട്ടാണ് തമിഴന്‍റെയൊരു അഹങ്കാരം."


വാല്‍ക്കഷണം: എന്തായാലും തിരികെ വരുന്നതിനു മുന്‍പ് ഗുരുവിനെ ഒരു വിജയനമായ സ്ഥലത്തു കൊണ്ട് പോയി പഞ്ഞിക്കിട്ടത്തിന്‍റെ ഗുരുത്വദോഷമാണോ എന്തോ...ഇതുവരെ ശരിക്കും ഓടിക്കാന്‍ പറ്റിയിട്ടില്ല..

8 comments:

  1. ഹ ഹ തുടക്കം നന്നായി...ആദ്യം തേങ്ങ അടിച്ചത് ഞാന്‍ ആയതു കൊണ്ട് യാത്ര അത്ര സുഗമമാവില്ല കേട്ടോ .

    ReplyDelete
  2. @പപ്പേട്ടന്‍: പാപ്സ്‌.. നിങ്ങള്‍ ഇല്ലാതെ നമുക്കെന്തഘോഷം?

    ReplyDelete
  3. കൊള്ളാം മകനെ അനൂപേ !!!

    ReplyDelete
  4. കൊള്ളാം കൊള്ളാം

    ReplyDelete
  5. hahaha sir puliyayirunnalle? :D excellent way of writing... enjoyed...

    ReplyDelete
  6. @Anoop: സാഹചര്യങ്ങള്‍ എലിയെ പുലി ആക്കുന്നതല്ലേ മാഷേ...

    ReplyDelete
  7. Ningal Kollamkakar enthinaanu eppazhum kannooril ninnanennu aawarthichu parayunne!! aangalyum pengalum sammadhikillaa. :)

    ReplyDelete
  8. Da Anoope ninte ullil ingine oru ezuthu hrudayam ullathu njaan
    Arinjilla. Da Ellam valare nannayittundu. Njann orupadu chiritchoo.
    Thanks for that. Ente vakayum ninakkoru Ponthooval.
    K-o-l-l-a-m Kollaaam :-)

    ReplyDelete